കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു കൂട്ടം ചങ്ങാതിമാരുടെ ഒരു കൂട്ടമായി മാറിയിരിക്കുകയാണെന്നാണ് ബിജെപിയില്‍ ചേര്‍ന്നയുടന്‍ തന്നെ സുനില്‍ ജാഖര്‍ ആരോപിച്ചത്. പാര്‍ട്ടി നേതൃത്വം പഞ്ചാബിലെ ജനങ്ങളെ ഓരോ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ ശതമാനമാക്കി മാറ്റി. കൂടാതെ ജാതി നോക്കി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്.
കോണ്‍ഗ്രസ്സിന്‍റെ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് രാജി പ്രഖ്യാപനത്തോടനുബന്ധിച്ച് സുനില്‍ ജാക്കര്‍ നടത്തിയത്. നേതാക്കള്‍ ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് പഞ്ചാബിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നശിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
'അമരീന്ദര്‍ സിംഗ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചപ്പോള്‍ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് എം എല്‍ എമാരോട് ചോദിച്ചിരുന്നു. എന്നെ മുഖ്യമന്ത്രിയാക്കാനാണ് 46 എം എല്‍ എമാര്‍ ആവശ്യപ്പെട്ടത്. സുഖ്ജീന്തർ സിങ് രൺധാവക്ക് 16 പേരുടെ പിന്തുണയും പ്രണീത് കൗറിന് 12 പേരും പിന്തുണയും ലഭിച്ചു. എന്നാല്‍ ചന്നിക്ക് 2 വോട്ടും, സിദ്ദുവിനും 6 വോട്ടുമാണ് ലഭിച്ചത്.